Sunday, May 18, 2014

സ്മാള്‍ റെഡ് ഫ്ലവറിന്‍റെ ചെടി

മീരക്കുട്ടി അടുത്തുവന്നു ചിണുങ്ങിക്കൊണ്ടു ചോദിച്ചു, "അപ്പൂപ്പേ, ആ സ്മാള്‍ റെഡ് ഫ്ലവറിന്‍റെ സ്മെല്‍ എങ്ങിനെയാ".ചോദ്യം കേട്ടാല്‍ അറിയാം , താന്‍ ഇപ്പോള്‍ മതിലിന്‍റെ മുകളില്‍ കയറി ആ പൂവ് അവള്‍ക്ക് പറിച്ചുകൊടുക്കണം. അതും അവളുടെ അമ്മ കാണാതെ. അമ്മ കണ്ടാല്‍ നല്ല വഴക്കു കേള്‍ക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അപ്പൂപ്പനെക്കൊണ്ട് മതിലുകയറ്റി എന്ന് പറഞ്ഞ് കണക്കിനു കിട്ടിയതാ അവള്‍ക്ക്.

"വയ്യാതിരിക്കുന്ന ആളാ... അതില്‍ നിന്നെങ്ങാനം ഉരുണ്ടുപ്പിടച്ചു വീണാല്‍ ആരുണ്ട് നോക്കാന്‍... കൊച്ചുമോളുടെ ഓരോ വാക്കും കേട്ട് അങ്ങ് ഇറങ്ങിത്തിരിച്ചോളും..."

അല്ലേലും ലക്ഷ്മിക്ക് പണ്ടേ പൂക്കളെ ഇഷ്ടമല്ല. അവളുടെ അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. രണ്ടുപേരുടെയും ഇഷ്ടക്കേടിന്‍റെ കാരണം ഒന്നുതന്നെ. തനിക്ക് ഈ പനിനീര്‍ച്ചെടിയോടുള്ള ഇഷ്ടം. തന്‍റെ ഒറ്റച്ചെടിയോടുള്ള ആ ഇഷ്ടം അവരെ പൂക്കളുടെ വര്‍ഗ്ഗത്തെ തന്നെ പൂര്‍ണ്ണമായി വെറുക്കാന്‍ കാരണമാക്കി. ആ വെറുപ്പാണ് ഇപ്പോള്‍ കൊച്ചുമകളിലും ഉണ്ടാക്കാന്‍ അവള്‍ ശ്രമിക്കുന്നത്.

നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളെ താലോലിച്ചു നടക്കുന്ന ആളാണത്രേ താന്‍. "അച്ഛനു വേറെ പണിയൊന്നും ഇല്ലേ .. പോകുന്നിടത്തൊക്കെ ഇതിന്‍റെ തണ്ടും പൊട്ടിച്ചോണ്ടു പോകാന്‍". അഞ്ചു വര്‍ഷം മുന്‍പ് ഈ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ അവള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു ഈ നഷ്ടപ്രണയത്തിനോടുള്ള അനിഷ്ടം.

പലപ്പോഴും താന്‍ ചിന്തിച്ചിട്ടുണ്ട്, പ്രണയം നഷ്ടപ്പെടുമോ, അല്ലെങ്കില്‍ അതില്‍ നേട്ടവും കോട്ടവുമുണ്ടോ. പ്രണയിച്ച ആളെ കല്യാണം കഴിക്കുക, ഒരുമിച്ചു ജീവിക്കുക, അതില്‍ കുട്ടികള്‍ ഉണ്ടാകുക, അവരുടെ കുട്ടികളെ കളിപ്പിക്കുക്ക, ഇതൊക്കെയാണോ പ്രണയസാക്ഷാത്കാരം.

എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കുറച്ചു നല്ല നിമിഷങ്ങള്‍ .മരിക്കാത്ത കുറേ ഓര്‍മ്മകള്‍ .അല്ലാതെ ഇതിനെ ഇങ്ങനെ വിജയം പരാജയം എന്നൊക്കെ പറയണോ. പ്രണയം യുദ്ധമൊന്നുമല്ലല്ലോ. എഴുതി ജയിക്കേണ്ട പരീക്ഷയും അല്ല. അതൊരു വികാരം അല്ലെ. സങ്കടവും സന്തോഷവും, വേദനയും ഉന്മാദവും, ഇതെല്ലാം കലര്‍ന്ന മനോഹര വികാരം. അതിലെന്ത് നഷ്ടം.

ഇതൊക്കെ താന്‍ എത്ര വട്ടം കമലയോടും ലക്ഷ്മിയോടും പറഞ്ഞതാ. പക്ഷെ അവരുണ്ടോ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. കമലയുടെ കാര്യം മനസ്സിലാക്കാം. ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള പോസസ്സീവ്നെസ്സ്. പക്ഷെ, ലക്ഷ്മിയുടെ കാര്യം അങ്ങിനെയാണോ. അവള്‍ക്ക് സലീമിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ താന്‍ തന്നെയല്ലേ മുന്‍കൈ എടുത്ത് അത് നടത്തിക്കൊടുത്തത്. താന്‍ ഇല്ലായിരുന്നെങ്കില്‍ അവളുടെ ഭാഷയില്‍ പറയുന്ന പോലെ, അവരുടെ 'പ്രണയം സാക്ഷാത്കരിക്ക'പ്പെടുമായിരുന്നോ. അവള്‍ ചിലപ്പോള്‍ അന്ന് പറഞ്ഞതുപോലെ ആത്മഹത്യ ചെയ്യുമായിരുന്നില്ലേ.

എന്നിട്ടും അവള്‍ ഇപ്പോഴും തന്നെ കുറ്റപ്പെടുത്തുന്നു. നഷ്ടപ്രണയത്തിന്‍റെ അയവിറക്കല്‍ എന്ന് പറഞ്ഞുകൊണ്ട്. ശരി, തന്നെ കുറ്റപ്പെടുത്തിക്കൊള്ളട്ടെ, പക്ഷെ പൂക്കളെ വെറുക്കണോ. പൂ ചോദിക്കുന്ന മകളെ ശകാരിക്കണോ. നാളെ തന്‍റെ കൊച്ചുമകളും പൂക്കളെ വെറുത്തു തുടങ്ങുമോ. അങ്ങിനെയാണെങ്കില്‍ ഈ പനിനീര്‍ച്ചെടിയുടെ തലമുറയെ ആര് മുന്നോട്ട് കൊണ്ടുപോകും. അങ്ങിനെ സംഭവിച്ചാല്‍ അതായിരിക്കില്ലേ താന്‍ തന്‍റെ പനിനീര്‍പ്പൂക്കളുടെ കൂട്ടുകാരിയോട് ചെയ്യുന്ന വിശ്വാസവഞ്ചന.

ജാസ്മിന്റെ നിക്കാഹ് തീരുമാനിച്ചു എന്നറിഞ്ഞ ദിവസം അവള്‍ കൊണ്ടുവന്നതാണ് ഈ പനിനീരിന്‍റെ തണ്ട്. അവളുടെ കൈയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം.

"നന്ദേട്ടാ, നമുക്ക് നമ്മുടെ പ്രണയം തുടരാം, ഈ പനിനീര്‍ ചെടിയിലൂടെ, ഇതില്‍ വിരിയുന്ന ഓരോ പൂക്കളും നമ്മുടെ പ്രണയത്തിന്‍റെ സുഗന്ധം പരത്തും. ഇത് വാടാതെ സൂക്ഷിക്കാം നമുക്ക്. തലമുറകളോളം, ലോകാവസാനം വരെ. ഇതില്‍ വിരിയുന്ന പനിനീര്‍പ്പൂക്കള്‍ പറയട്ടെ, നന്ദനും ജാസ്മിനും ഇന്നും പ്രണയിക്കുന്നു എന്ന്. അങ്ങിനെ തലമുറകളിലേക്ക് നമുക്കിതു കൈമാറാം."

ജാസ്മിന്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്കറിയില്ല. അവളുടെ തലമുറകള്‍ ഇത് കൈമാറുന്നുണ്ടോ എന്നും തീര്‍ച്ചയില്ല. പക്ഷെ, തനിക്കിത് തുടര്‍ന്നേ മതിയാകൂ, മീരയുടെ മനസ്സില്‍ പൂക്കളോടുള്ള സ്നേഹം നഷ്ടപ്പെടുത്താതെ സൂക്ഷിച്ചേ മതിയാകൂ, ഈ പനിനീര്‍ച്ചെടിയുടെ തലമുറയെ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ.

തല്‍കാലം ഇപ്പൊ അവള്‍ക്ക് ആ സ്മാള്‍ റെഡ് ഫ്ലവര്‍ പറിച്ചു കൊടുക്കാം, അതിന്‍റെ സ്മെല്‍ ചിലപ്പോ അവള്‍ക്കെങ്കിലും ഇഷ്ടമായാലോ, അങ്ങിനെ അപ്പൂപ്പയുടെ ആ കൂട്ടുകാരിയെയും

No comments:

Post a Comment